വണ്ടിത്താവളം: കൈതറവ് ബ്രാഞ്ച് കനാലിൽ പുൽച്ചെടികൾ വളർന്ന് ജലഗതാഗത തടസമുണ്ടായതിന് പരിഹാരമുണ്ടാക്കണമെന്ന് കർഷകർ. ആളിയാർ ജലം ലഭിച്ചാൽ ഇടതുകനാൽ വഴി ബ്രാഞ്ചിലേക്ക് കൈതറവ് ഭാഗത്തെ നെൽകൃഷിക്ക് ഇതിലൂടെയാണ് വിടുന്നത്. നിലവിൽ കാട്പിടിച്ച കനാലിൽ ജലം കവിഞ്ഞൊഴുകി പാഴാകാവുന്ന സാഹചര്യമാണുള്ളത്. മേയ്, ജൂൺ മാസങ്ങളിൽ ജലമിറക്കാത്ത സമയങ്ങളിൽ കനാലിൽ വളർന്ന് പന്തലിച്ച പുല്ലുകളും പാഴ്ചെടികളും ജലസേചന വകുപ്പ് ശുചീകരണം നടത്തിയിട്ടില്ല. വളർന്ന് പന്തലിച്ച ചെടികൾക്കിടയിൽ പന്നികളും കാണപ്പെടുന്നുണ്ട്.